നിലാ വെളിച്ചത്തിൽ ഒഴുകിയ സംഗീതം
പ ള്ളിവയൽ മസ്ജിദിൽ നിന്നുള്ള മൈക്കിലൂടെ മഗ്‌രിബ് ബാങ്കിൻറെ വചനങ്ങൾ ഒഴുകി വരുന്നു. ചന്ദ്രഗിരി കോട്ടയുടെ അകത്തളത്തിൽ ക്രിക്കറ്റ് കളിച്ചിരുന്ന പരിസരത്തെ കുട്ടികൾ ഇനി ബാക്കി കളി നാളെയാണെന്ന് പ്രഖ്യാപിച്ച് പള്ളിയിലേക്ക് ഓടി. മഗ്‌രിബ് ബാങ്കിന് മുമ്പ് തന്നെ പള്ളിയിൽ എത്തിചേരണമെന്ന് വീട്ടിൽ നിന്നും കുട്ടികൾക്ക് കർശന നിർദേശമുണ്ട്. അതിന് രണ്ട് കാരണങ്ങളാണ്. ഒന്ന് ആദ്യ സമയത്ത് തന്നെ മഗ്‌രിബ് നിസ്കരിക്കുക. ചന്ദ്രഗിരി കോട്ടയിലും പരിസര പ്രദേശങ്ങളിലും രാത്രി കാലങ്ങളിൽ എന്തോ നിഗൂഢത ചുറ്റിത്തിരിയുന്നുണ്ട് എന്ന ഭയമാണ് രണ്ടാമത്തെ കാരണം. രാത്രീ കാലങ്ങളിൽ ആ പരിസരം നിശബ്ദമാണ്. ഇടയ്ക്ക് ചിലങ്കയുടെയും, സ്ത്രീകളുടെ പൊട്ടിച്ചിരിയുടെയും, അട്ടഹാസങ്ങളുടെയും ശബ്ദങ്ങൾ കേൾക്കാറുണ്ട് എന്ന് പറയുന്നു. കോട്ടയുടെ മുകളിൽ നിന്നും ചിലപ്പോൾ ചെറിയ കല്ലുകൾ താഴേക്ക് പറന്ന് വരും. സന്ധ്യാ നേരം മുതൽ പുലർച്ചെ വരെ കോട്ട റോഡിലൂടെ ആരും ഒറ്റയ്ക്ക് സഞ്ചരിക്കാറില്ല. കൂട്ടമായി പോകുന്ന മുതിർന്നവർ ആ ഭാഗത്ത് എത്തിയാൽ പിന്നെ പരസ്പരം ഒന്നും സംസാരിക്കാറില്ല. മന്ത്രങ്ങളും, പ്രാർത്ഥനയുമായി കടന്ന് പോകും. അപ്പോൾ ചെറിയ അനക്കം എവിടുന്നെങ്കിലും കേട്ടാൽ